
2021-22 വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഗൂഗ്ളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന് വരുമാനത്തില്‍ 40 ശതമാനത്തിലധികം വര്‍ധന. 6190 കോടി യു.എസ് ഡോളറാണ് രണ്ടാം പാദത്തില്‍ ആല്‍ഫബറ്റിന്റെ വരുമാനം. ഗൂഗ്ളിന് കീഴിലെ യൂട്യൂബ് അടക്കമുള്ളവയും വരുമാനത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ യൂട്യൂബിന്റെ വരുമാനം 700 കോടി യു.എസ് ഡോളറാണ്. 2006 നവംബറില്‍ യൂട്യൂബിനെ ഗൂഗ്ള്‍ ഏറ്റെടുത്തത് 165 കോടി യു.എസ്. ഡോളറിനായിരുന്നു എന്നു കൂടി അറിയുമ്പോഴാണ് വരുമാന വളര്‍ച്ചയുടെ വ്യാപ്തി ബോധ്യപ്പെടുക. മൊത്തം യൂട്യൂബ് കമ്പനിക്ക് അന്ന് ഗൂഗ്ള്‍ നല്കിയ വില, 15 വര്‍ഷത്തിന് ശേഷം, യൂട്യൂബിന്റെ മൂന്നാഴ്ചത്തെ വരുമാനത്തേക്കാള്‍ കുറവായിരുന്നു.
2005 ഫെബ്രുവരിയില്‍ ചാഡ് ഹ്യൂര്‍ലി, സ്റ്റീവ് ചിന്, ജാവേദ് കരീം എന്നിവര്‍ ചേര്‍ന്നായിരുന്നു യൂട്യൂബ് എന്ന വിഡിയോ പ്ലാറ്റ്ഫോം സ്ഥാപിച്ചത്. ഒരു വര്‍ഷത്തിന് ശേഷം, 2006 നവംബറിലാണ് യൂട്യൂബിനെ ഗൂഗ്ള്‍ ഏറ്റെടുക്കുന്നത്. യൂട്യൂബിന് ഗൂഗ്ള്‍ നല്കിയ 165 കോടി ഡോളര്‍ അന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍, 15 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ കണക്കുകള്‍ കാണുമ്പോള്‍ ആ തുക നിസാരമാകുകയാണ്.
ഇപ്പോള്‍, 100 കോടി മണിക്കൂര്‍ വിഡിയോ ദിവസവും ആളുകള്‍ യൂട്യൂബിലൂടെ കാണുന്നുണ്ട്. അതായത്, ഊണും ഉറക്കവുമില്ലാതെ 1.14 ലക്ഷം വര്‍ഷം ഒരാള്‍ നിര്‍ത്താതെ വിഡിയോ കാണുന്നത് സങ്കല്പിച്ചു നോക്കൂ. അതിന് തുല്യമായ സമയമുള്ള വിഡിയോയാണ് ദിവസവും യൂട്യൂബിലൂടെ മാലോകര്‍ കണ്ടു തീര്‍ക്കുന്നത്.
യൂട്യൂബിലെ ആദ്യത്തെ വിഡിയോയിലൂടെ 'ഡിസ്ലൈക്ക്' ഒഴിവാക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് സഹസ്ഥാപകന്‍ യൂട്യൂബില്‍ വിഡിയോകള്‍ക്ക് ലഭിക്കുന്ന ഡിസ്ലൈക്കുകളുടെ എണ്ണം പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കാനുള്ള ഗൂഗ്ളിന്റെ തീരുമാനം ടെക് ലോകത്ത് ചര്‍ച്ചക്കിടയാക്കിയിരുന്നു. ചിലര്‍ ഇതിനെ അനുകൂലിച്ചപ്പോള്‍ നിരവധിയാളുകള്‍ എതിരഭിപ്രായവുമായുമെത്തി.
ഇപ്പോള്‍ യൂട്യൂബ് സഹസ്ഥാപകനായ ജാവേദ് കരീമും അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വ്യത്യസ്തമായ രീതിയിലായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ട ഏറ്റവും ആദ്യത്തെ വിഡിയോയുടെ 'ഡിസ്ക്രിപ്ഷന്‍' സെക്ഷന്‍ എഡിറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം അധികൃതരുടെ തീരുമാനത്തെ എതിര്‍ത്തത്.
ചാഡ് ഹ്യൂര്‍ലി, സ്റ്റീവ് ചിന്, ജാവേദ് കരീം എന്നിവര്‍ ചേര്‍ന്നായിരുന്നു യൂട്യൂബ് എന്ന വിഡിയോ പ്ലാറ്റ്ഫോം സ്ഥാപിച്ചത്. ഗൂഗ്ളിന് വില്‍ക്കുന്നതിന് മുമ്പായി യൂട്യൂബില്‍ ആദ്യമായി വിഡിയോ അപ്ലോഡ് ചെയ്തത് ജാവേദ് കരീമായിരുന്നു. 'മീ അറ്റ് ദ സൂ' എന്ന 18 സെക്കന്റുകള്‍ മാത്രമുള്ള വിഡിയോയില്‍ ഒരു മൃഗശാലയിലെ ആനയെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.
"ഡിസ്ലൈക്കുകള് നീക്കം ചെയ്യുന്നത് ഒരു മണ്ടന്‍ ആശയമാണെന്ന് ഓരോ യൂട്യൂബറും സമ്മതിക്കുമ്പോള്‍, അത് തന്നെയാണ് ശരി. വീണ്ടും ശ്രമിക്കുക, യൂട്യൂബ്," അദ്ദേഹം വിഡിയോയുടെ ഡിസ്ക്രിപ്ഷന്‍ ബോക്സില്‍ എഴുതി. 'ഡിസ്ലൈക്കുകളില് കൊണ്ടുവരുന്ന മാറ്റത്തിന് പിന്നില്‍ കാരണമുണ്ടായിരിക്കാം, എന്നാല്‍, അത് നല്ലതല്ല. അതിനുള്ള കാരണം അവര്‍ പരസ്യമാക്കുകയില്ല. എന്നാല്‍, തങ്ങളുടെ നീക്കത്തെ ന്യായീകരിക്കാന്‍ പല പഠനങ്ങളും അവര്‍ ചൂണ്ടിക്കാട്ടിയേക്കും. അതെല്ലാം ഒരു യൂട്യൂബറുടെ സാമാന്യ ബോധത്തെ വെല്ലുവിളിക്കുന്നതാണ്. ആളുകള്‍ക്ക് അവരുടെ താല്പര്യങ്ങള് പ്രകടിപ്പിക്കാനുള്ള വഴിയാണ് ഡിസ്ലൈക്ക് ഓപ്ഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2005 ഏപ്രില്‍ 24ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ട ജാവേദ് കരീമിയുടെ വിഡിയോക്ക് നിലവില്‍ രണ്ട് കോടിയിലധികം കാഴ്ച്ചക്കാരുണ്ട്. 10 മില്യണ്‍ ലൈക്കുകള്‍ ലഭിച്ച വിഡിയോക്ക് 2.25 ലക്ഷത്തോളം ഡിസ്ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
അതേസമയം, യൂട്യൂബിന്റെ പുതിയ രീതി പ്രകാരം വീഡിയോ അപ്ലോഡ് ചെയ്യുന്നവര്‍ക്കു മാത്രമേ ഡിസ്ലൈക്കുകള് കാണാനാകു. അതേസമയം, ഡിസ്ലൈക്ക് ബട്ടണ്‍ സൗകര്യം കമ്പനി ഒഴിവാക്കില്ല. കാഴ്ചക്കാര്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യവും നിലനിര്‍ത്തും.
എന്നാല്‍, വീഡിയോക്ക് ലഭിക്കുന്ന ഡിസ്ലൈക്കുകളുടെ എണ്ണം കാഴ്ചക്കാര്‍ക്ക് കാണാനാകില്ല. വീഡിയോ അപ്ലോഡ് ചെയ്യുന്നവര്‍ക്കു മാത്രമായി ചുരുക്കും. ഡിസ്ലൈക്ക് സൗകര്യം ദുരുപയോഗം ചെയ്യുന്നത് വ്യാപകമായതോടെയാണ് ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ തീരുമാനം. വ്യക്തിപരമായ പ്രതികാരം തീര്‍ക്കുന്നതിന് യൂട്യൂബ് ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)