
വിയന്ന: കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഓസ്ട്രിയ. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് ലോക്ക്ഡൗണായിരിക്കുമെന്ന് ചാന്‍സലര്‍ അലക്സാണ്ടര്‍ ഷെല്ലന്‍ബര്‍ഗാണ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ് രാജ്യം അടിച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. പത്ത് ദിവസം കഴിഞ്ഞ വൈറസ് വ്യാപനത്തിന്റെ തോത് വിലയിരുത്തി തീരുമാനം എടുക്കുമെന്ന് ഷെല്ലന്‍ബര്‍ഗ് വ്യക്തമാക്കി.
വാക്സിനെടുക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഓസ്ട്രിയയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവന്നതെന്ന് ചാന്‍സിലര്‍ അലക്സാണ്ടര്‍ ഷാലന് ബെര്‍ഗ് പറഞ്ഞു.
'മാസങ്ങളോളം ബോധവത്കരണം നടത്തിയിട്ടും ആളുകളില്‍ പലരും വാക്സിന് കൃത്യമായി എടുക്കാന്‍ തയ്യാറായിട്ടില്ല. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിനുള്ളില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്സിന് നല്‍കാനാണ് ശ്രമം.'- ഷെല്ലന്‍ബര്‍ഗ് പറഞ്ഞു.
വാക്സിനേഷന് സ്വീകരിക്കാന്‍ മടിക്കുന്നവരെ ഷാലന്‍ബര്‍ഗ് രൂക്ഷമായി വിമര്‍ഷിക്കുകയും ചെയ്തു. വാക്സിനേഷന് സ്വീകരിക്കാത്തവര്‍ ആരോഗ്യ മേഖലയ്ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)