
ആംസ്റ്റര്‍ഡാം: കൊവിഡ് രോഗികളുടെ എണ്ണം ഏറിവരുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്സില്‍ വീണ്ടും മൂന്നാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യത്തെ 82 ശതമാനം ആളുകളും വാക്സിന് സ്വീകരിച്ചിരുന്നു. ഇന്നലെ മാത്രം 16,364 പേര്‍ക്കാണ് നെതര്‍ലന്‍ഡ്സില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് 12,997 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതിനുമുന്‍പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്.
കൊവിഡ് ഭീതി ഉയരുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്സ്-നോര്‍വേ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല. നിലവില്‍, ലോകത്തെ പകുതിയിലേറെ കോവിഡ് രോഗികളും യൂറോപ്പിലാണ്. യൂറോപ്പിന് പുറമെ ആസ്ട്രേലിയയിലും ചൈനയിലും ഡെല്‍റ്റ വകഭേദം വ്യാപിക്കുകയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)