
കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എറണാകുളം വൈറ്റിലയില്‍ റോഡ് ഉപരോധിച്ചതിനിടയില് നടന് ജോജു ജോര്‍ജ്ജിന്റെ കാറിന്റെ ചില്ലു തകര്‍ത്ത കേസില്‍ അറസറ്റിലായ കോണ്‍ഗ്രസ് പ്രവര്ത്തകന് ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിനെതിരായ നിയമത്തിലെ വ്യവസ്ഥകള്‍ ചുമത്തിയാണ് കാര്‍ തകര്‍ത്ത കേസില്‍ ജോസഫിനെ അറസ്റ്റ്ചെയ്തത്. കേസില്‍ എട്ട് പ്രതികളാണുള്ളത്. നാലായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഉപരോധസമരത്തില്‍ പങ്കെടുത്തതെന്നും അതിനിടെയുണ്ടായ ഒറ്റപ്പെട്ട സംഭവമാണ് കാര്‍ ആക്രമണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ആക്രമണം ആസൂത്രിതമായിരുന്നെന്ന് ജോജുവിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
പ്രതിയുടെ ജാമ്യാപേക്ഷക്കൊപ്പം തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് നടന് ജോജു ജോര്‍ജ് ഹരജി നല്‍കിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)