
മെൻലോ പാർക്ക്: ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കുകയാണെന്ന് ഫേസ്ബുക്ക്. നിലവിൽ ഫേഷ്യൽ റെക്കഗ്നിഷന് സമ്മതം അറിയിച്ചിട്ടുള്ള ഉപയോക്താക്കളെ ചിത്രങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്നത് ഇതോടെ നിർത്തുകയാണ്. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ തന്നെ എറ്റവും നിർണ്ണായകമായ തീരുമാനമങ്ങളിലൊന്നാണ് ഇത്. ഒരു ബില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ നീക്കം ചെയ്യുമെന്നാണ് സമൂഹമാധ്യമത്തിന്റെ പ്രഖ്യാപനം.
സമൂഹത്തിൽ നിന്നുയർന്നു വരുന്ന ആശങ്ക ഉൾക്കൊണ്ടാണ് തീരുമാനം എന്ന് ഫേസ്ബുക്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വൈസ് പ്രസിഡന്റ് ജെറോമി പെസെൻറി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ഫേസ്ബുക്ക് വ്യക്തി വിവരങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഭരണകൂടങ്ങൾ തന്നെ തെറ്റായ രീതിയിൽ പ്രയോജനപ്പെടുത്തുന്നുവെന്ന വിമർശനങ്ങൾ നിലനിൽക്കെയാണ് പുതിയ തീരുമാനം. ഉപയോക്താവിന്റെ സ്വകാര്യത ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യയ്ക്ക് ഭാവിയിൽ നിർണ്ണായക സ്ഥാനമുണ്ടാവുമെന്ന് വിശ്വസിക്കുന്നു. പക്ഷേ നിലവിൽ ഈ വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ മാർഗരേഖകളും നിയമങ്ങളും ഇല്ലാത്തതിനാലാണ് ഈ നീക്കമെന്ന് ഫേസ്ബുക്ക് വിശദീകരിക്കുന്നു.
കമ്പനിയുടെ ഘടന മാറ്റുകയും മാതൃകമ്പനിയുടെ പേര് തന്നെ മാറ്റുകയും ചെയ്തതിന് പിന്നാലെയാണ് നിർണ്ണായക പ്രഖ്യാപനം. ഫ്രാൻസിസ് ഹ്യൂഗന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പരുങ്ങലിലായ കമ്പനിയുടെ പുതിയ നീക്കം വിവാദങ്ങളിൽ നിന്ന് രക്ഷയാകുമോയെന്നാണ് കണ്ടറിയേണ്ടത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)