
തെല്‍ അവീവ്: അതിസുരക്ഷാ ജയിലില്‍ നിന്ന് പലസ്തീന് തടവുകാര്‍ തുരങ്കം നിര്‍മിച്ച് രക്ഷപ്പെട്ട സംഭവത്തില്‍ ഗില്‍ബോവ ജയില്‍ മേധാവി ഫ്രെഡി ബെന്‍ഷീട്രിറ്റിനെ ഇസ്രായേല്‍ ജയില്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. ഈ മാസം ആദ്യം ആറു തടവുകാരാണ് ജയിലിൽ നിന്നും രക്ഷപ്പെട്ടത്.
'ബെന്‍ഷീട്രിറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്' പരിഗണിക്കണമെന്ന് ഇസ്രായേല്‍ പ്രിസണ്‍സ് സര്‍വീസ് കമ്മീഷണര്‍ കാറ്റി പെറി ആവശ്യപ്പെട്ടതായി ഹാരെറ്റ്സ് റിപോര്‍ട്ട് ചെയ്തു. കാരണം ജയില്‍ചാട്ടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇസ്രായേല്‍ പ്രിസണ്‍ സര്‍വീസ് (ഐപിഎസ്) അവളുടെ അഭ്യര്‍ത്ഥന നിരസിച്ചതായി ഹാരെറ്റ്സ് റിപോര്‍ട്ട് ചെയ്തു.
അന്വേഷണത്തില്‍ ഇന്‍സ്പെക്ടര്‍മാരുമായി സഹകരിക്കുമെന്ന് ബെന്ഷീട്രിറ്റ് പറഞ്ഞു. സെപ്റ്റംബര്‍ 6 ന് വടക്കന്‍ ഇസ്രായേലിലെ അതീവ സുരക്ഷയുള്ള ഗില്‍ബോവ ജയിലില്‍ നിന്ന് ആറ് ഫലസ്തീന് തടവുകാര്‍ രക്ഷപ്പെട്ടത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)