
ടോക്യോ പാരാലിമ്പിക്സില്‍ മൂന്നാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ F 52 വിഭാഗത്തില്‍ വിനോദ് കുമാര്‍ വെങ്കല മെഡലാണ് സ്വന്തമാക്കിയത്.19.91 മീറ്റര്‍ ദൂരത്തോടെ ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിയാണ് താരത്തിന്റെ നേട്ടം. നേരത്തെ ഇന്ത്യയ്ക്കായി നിഷാദ് കുമാര്‍ ഹൈജമ്പിലും ഭാവിന പട്ടേല്‍ ടേബിള്‍ ടെന്നീസിലും വെള്ളി മെഡലുകള്‍ നേടിയിരുന്നു.
2.06 മീറ്റർ ഉയരം പിന്നിട്ടാണ് നിഷാദ് കുമാർ ഏഷ്യൻ റെക്കോർഡ് സ്വന്തമാക്കിയത്. അമേരിക്കൻ താരം ഡാല്ലാസ് വൈസും വിനോദിനൊപ്പം വെള്ളി സ്വന്തമാക്കി. ഒരേ ഉയരം ചാടിയാണ് ഇരുവരും വെള്ളി നേടിയത്. അമേരിക്കൻ താരം റോഡറിക്ക് ടൌൺസെൻറാണ് ഈയിനത്തിൽ സ്വർണം നേടിയത്. 2.15 മീറ്റർ ഉയരം ചാടിയാണ് സ്വർണം നേടിയത്. ഹൈജംപിൽ മറ്റൊരു ഇന്ത്യൻ താരം 1.94 മീറ്റർ ഉയരം ചാടി അഞ്ചാം സ്ഥാനവും സ്വന്തമാക്കി. ഹിമാചൽ പ്രദേശിലെ ഇന സ്വദേശിയാണ് 21കാരനായ നിഷാദ്. എട്ടാം വയസിൽ ഒരു അപകടത്തിൽ പെട്ട് നിഷാദിന് വലതുകൈ നഷ്ടപ്പെടുകയായിരുന്നു.
Vinod Kumar - Remember the name ????
— #Tokyo2020 for India (@Tokyo2020hi) August 29, 2021
It's a #Bronze for #IND as his best throw of 19.91m in the Men's Discus Throw F52 final earns the nation their THIRD medal of the day.
P.S - He also set a new Asian record! ????#Tokyo2020 #Paralympics #ParaAthletics pic.twitter.com/jv92vZgBDQ
ബെംഗളൂരു സായ് സെന്ററിൽ പരിശീലനത്തിനിടയിൽ അദ്ദേഹത്തിന് കൊവിഡ് ബാധിക്കുകയും ചെയ്തിരുന്നു. ഡിസ്കസ് ത്രോയിൽ പുരുഷൻമാരുടെ എഫ്52 വിഭാഗത്തിൽ ഇന്ത്യയുടെ വിനോദ് കുമാർ വെങ്കലമെഡലും സ്വന്തമാക്കി. ഏഷ്യൻ റെക്കോർഡോടെയാണ് വിനോദ് വെങ്കലം നേടിയത്. 19.91 മീറ്റർ ദൂരമെറിഞ്ഞാണ് ഈ മെഡൽനേട്ടം. ക്രൊയേഷ്യയുടെ വെളിമിർ സാൻേറാർ വെള്ളിയും (19.98 മീറ്റർ), പോളണ്ടിന്റെ പിയോടെർ കോസെവിച് (20.02 മീറ്റർ) സ്വർണമെഡലും നേടി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)