
ന്യൂയോര്‍ക്ക്: ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയുന്നു. ആമസോണ്‍ വെബ് സര്‍വീസിന്റെ ചുമതലയിലുള്ള ആന്‍ഡി ജാസി ആണ് കമ്പനിയുടെ പുതിയ സിഇഒ ആവുക. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ജെഫ് ബെസോസ് എക്സിക്യൂട്ടീവ് ചെയര്മാന് സ്ഥാനമേറ്റെടുക്കുമെന്ന് ആമസോണ്‍ ഡോട്ട് കോം അറിയിച്ചു.
സിഇഒ സ്ഥാനമൊഴിയുകയാണെന്നും ഇതൊരു വിരമിക്കലല്ലെന്നും എക്സിക്യൂട്ടീവ് ചെയര്മാന് എന്ന നിലയില്‍ ആമസോണ്‍ സംരംഭത്തിലുണ്ടാവുമെന്നും ജീവനക്കാര്‍ക്കായി വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ബെസോസ് വ്യക്തമാക്കി. ആമസോണിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇനിയും തുടരും. പക്ഷേ ബെസോസ് എര്‍ത്ത് ഫണ്ട്, ബ്ലു ഒര്ജിന്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങി തന്റെ മറ്റ് അഭിനിവേശങ്ങള്ക്കായി ഇനി സമയം നീക്കിവെയ്ക്കണമെന്ന് ബെസോസ് പറഞ്ഞു. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി ആമസോണിനെ മാറ്റിയെടുത്താണ് ബെസോസിന്റെ പടിയിറക്കം.
27 വര്‍ഷം മുമ്പാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്. 1995-ല്‍ കമ്പനി സ്ഥാപിച്ചത് മുതല്‍ ബെസോസ് ആണ് സിഇഒ സ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ച്ചയായി മൂന്ന് പാദങ്ങളില്‍ ലാഭം കൈവരിക്കുകയും വില്പനയില് റെക്കോര്‍ഡിടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സിഇഒ സ്ഥാനമൊഴിയാനുള്ള ബെസോസിന്റെ തീരുമാനം. ആമസോണിന്റെ ലാഭം 7.2 ബില്യണ്‍ ഡോളറായി ഉയര്‍ത്തിയാണ് ബെസോസിന്റെ പടിയിറക്കം.
ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേയ്ക്ക് ഉപഭോക്താക്കള്‍ തിരിഞ്ഞതോടെ ആമസോണിന്റെ അറ്റവില്‍പ്പന 125.56 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായാണ് കണക്കുകള്‍.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)