
ബ്രസീലിയ: ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് ബ്രസീലിലെ നാലാം ഡിവിഷന് ഫുട്ബോള്‍ ക്ലബ്ബായ പാല്‍മാസിന്റെ പ്രസിഡന്റും നാലു കളിക്കാരും കൊല്ലപ്പെട്ടു. പ്രസിഡന്റ് ലൂക്കാസ് മീര, കളിക്കാരായ ലൂക്കാസ് പ്രാക്സെഡസ്, ഗില്‍ഹെര്‍മി നോ, റാനുലെ, മാര്‍ക്കസ് മോളിനാരി എന്നിവരാണ് കൊല്ലപ്പെട്ടത്. വിമാനത്തിന്റെ പൈലറ്റ് വാഗനറും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച ചെറു വിമാനം ടേക്ക് ഓഫിനിടെ നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങുകയായിരുന്നു.
പാല്‍മാസ് നഗരത്തിനു സമീപത്തെ ചെറിയ വ്യോമതാവളമായ ടോക്കാന്റിനെന്സ് ഏവിയേഷന്‍ അസോസിയേഷനിലെ റണ്‍വേയുടെ അവസാന ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. വിമാനം 800 കിലോമീറ്റര്‍ (500 മൈല്‍) അകലെയുള്ള ഗോയാനിയയിലേക്ക് പോവുകയായിരുന്നു. ഏത് തരത്തിലുള്ള വിമാനമാണ് അപകടത്തില്‍പെട്ടതെന്ന് ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)