
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കര്‍ഷക നിയമങ്ങളെ അനുകൂലിച്ച് ലോകബാങ്ക്. പുതിയ കാര്‍ഷക നിയമങ്ങള്‍ ഇന്ത്യയുടെ കാര്‍ഷിക മേഖല നവീകരണത്തിന്റെ സുപ്രധാന ചുവടുവയ്പ്പാണെന്ന് ഐഎംഎഫ് വക്താവ് ജെറി റൈസ് അഭിപ്രായപ്പെട്ടു. പുതിയ നിയമങ്ങള്‍ ദോഷകരമായി ബാധിക്കുന്നവരെ സംരക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പിടിഐക്ക് നല്കിയ അഭിമുഖത്തിലാണ് ഐഎംഎഫ് വക്താവ് കുത്തകകകള്‍ക്ക് വേണ്ടിയുള്ള കര്‍ഷക നിയമങ്ങളെ അനുകൂലിച്ച് സംസാരിച്ചത്.
പുതിയ കര്‍ഷക നിയമപ്രകാരം കര്‍ഷകര്‍ക്ക് നേരിട്ട് വില്പനക്കാരുമായി കരാറുണ്ടാക്കാം. ഇടനിലക്കാരെ ഒഴിവാക്കി വരുമാനം വര്‍ധിപ്പിക്കാമെന്നും അന്താരാഷ്ട്ര ഐഎംഎഫ് വക്താവ് പറഞ്ഞു. ഗ്രാമീണ മേഖലയുടെ വളര്‍ച്ചയെ സഹായിക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. കര്‍ഷകരുടെ സമരം 50ാം ദിവസത്തില്‍ എത്തിനില്ക്കുമ്ബോഴാണ് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടുമായി ഐഎംഎഫിന്റെ രംഗപ്രവേശനം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)