
കൊച്ചി: കോതമംഗലം മാര്‍ തോമ്മന് ചെറിയപള്ളി ജനുവരി എട്ടിനകം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞു. ഏറ്റെടുക്കല്‍ നടപടികള്‍ പതിനഞ്ചാം തിയതി വരെ നിര്‍ത്തിവെയ്ക്കാന്‍ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന് ബെഞ്ച് തീരുമാനം.
കോടതിയലക്ഷ്യക്കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ജസ്റ്റീസുമാരായ അലക്സാണ്ടര്‍ തോമസും ടി.ആര് രവിയും അടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. പള്ളി ഏറ്റെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കാതിരുന്നതിന് കളക്ടര്‍ക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസിലാണ് പള്ളി സിആര്‍പിഎഫ് ഏറ്റെടുക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
കോടതിയലക്ഷ്യക്കേസില്‍ ഉത്തരവ് പുറപ്പെടുവിക്കും മുന്‍പ് കോടതിയലക്ഷ്യം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന്
കോടതി നിരീക്ഷിച്ചു. കേസില്‍ മറ്റു ഉത്തരവ് പുറപ്പെടുവിക്കാമോ എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
ക്രമസമാധാനം പാലിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് സര്‍ക്കാര്‍ വാദം. കോടതി അലക്ഷ്യ കേസില്‍ ഈ നടപടി അല്ലാതെ മറ്റ് എന്ത് നടപടിയാണ് എടുക്കാനാകുക എന്ന് കോടതി ആരാഞ്ഞു. കളക്ടര്‍ക്ക് എതിരെ നടപടി എടുക്കാമെന്നും മറ്റു നടപടികള്‍ സ്വീകരിക്കാന്‍ ആവില്ലെന്നും സ്റ്റേറ്റ് അറ്റോര്‍ണി ബോധിപ്പിച്ചു.
സംസ്ഥാന സര്‍കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ സാധാരണ രീതിയില്‍ കേന്ദ്രം ഇടപെടല്‍ നടത്താറുള്ളു എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആദ്യമായാണ് കേന്ദ്രം പള്ളി തര്‍ക്കത്തില്‍ നിലപാടറിയിക്കന്നത്. കോടതി ഉത്തരവ് ഇട്ടാല്‍ അനുസരിക്കാതെ ഇരിക്കാന്‍ മാര്‍ഗം ഇല്ല എന്നും സമാധാനം നില നിര്‍ത്താനാണ് തങ്ങളും ആഗ്രഹിക്കുന്നതെന്നും ഉത്തരവ് നടപ്പാക്കാന്‍ മതിയായ സമയം ആവശ്യമാണന്നും കേന്ദ്രം വ്യക്തമാക്കി. ഇരു വിഭാഗങ്ങളുമായി സംസാരിക്കാന്‍ അഡ്വക്കേറ്റ് കമ്മീഷനെ വെയ്ക്കണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)