
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
- മലപ്പുറം 776,
- കൊല്ലം 682,
- തൃശൂര്‍ 667,
- കോഴിക്കോട് 644,
- എറണാകുളം 613,
- കോട്ടയം 429,
- തിരുവനന്തപുരം 391,
- പാലക്കാട് 380,
- ആലപ്പുഴ 364,
- കണ്ണൂര്‍ 335,
- പത്തനംതിട്ട 202,
- ഇടുക്കി 116,
- വയനാട് 97,
- കാസര്‍ഗോഡ് 96 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.31 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 55,54,265 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
- തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി സുകുമാരന്‍ (85),
- ശാസ്തമംഗലം സ്വദേശി രാധാകൃഷ്ണന് നായര്‍ (83),
- ആനയറ സ്വദേശിനി അമ്മുക്കുട്ടി (78),
- കല്ലാട്ടുമുക്ക് സ്വദേശിനി കുല്‍സുബീവി (55),
- നേമം സ്വദേശിനി റഷീദ (43),
- കൊല്ലം കരൂര്‍കടവ് സ്വദേശി രസക് കുഞ്ഞ് (60),
- ക്ലാപ്പന സ്വദേശിനി ആശ (45),
- ആലപ്പുഴ ചേര്‍ത്തല സ്വദേശിനി സരസമ്മ (72),
- കോട്ടയം നാഗമ്പടം സ്വദേശി ബേബി (68),
- എറണാകുളം മട്ടാഞ്ചേരി സ്വദേശിനി കെ.എം. നബീസ (63),
- എളമക്കര സ്വദേശി കെ.കെ. പുരുഷന് (74),
- തൃശൂര്‍ പാമ്പൂര്‍ സ്വദേശി ബാലകൃഷ്ണന് (79),
- എടശേരി സ്വദേശി അബ്ദുള്‍ ജലീല്‍ (52),
- അഴിക്കോട് സ്വദേശി അബ്ദുള്‍ റഹ്മാന് (75),
- പാലക്കാട് കല്ലേപ്പുള്ളി സ്വദേശി സൗമ്യകുമാരന്‍ (84),
- മലപ്പുറം പോരൂര്‍ സ്വദേശി സുനില്‍ ബാബു (40),
- താഴേക്കോട് സ്വദേശിനി ഖദീജ (54),
- ഇരുമേട് സ്വദേശി മുഹമ്മദ് (73),
- പൂക്കോട്ടൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ (50),
- മംഗലം സ്വദേശിനി ഫാത്തിമകുട്ടി (65),
- ചേര്‍പുളശേരി സ്വദേശിനി നഫീസ (64),
- കോഴിക്കോട് നടപുരം സ്വദേശി വിജയന് (65),
- വട്ടോളി സ്വദേശി ചന്ദ്രന് (75),
- വളയം സ്വദേശി അബ്ദുള്ള (74),
- തിരുവന്നൂര്‍നട സ്വദേശി വേലായുധന് (90),
- കണ്ണൂര്‍ ചിറയ്ക്കല്‍ സ്വദേശിനി സുഹറാബി (69),
- കാസര്‍ഗോഡ് സ്വദേശിനി ബീഫാത്തിമ (70) എന്നിവരാണ് മരണമടഞ്ഞത്.
ഇതോടെ ആകെ മരണം 1,915 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4,985 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
- മലപ്പുറം 734,
- കൊല്ലം 674,
- തൃശൂര്‍ 650,
- കോഴിക്കോട് 603,
- എറണാകുളം 451,
- കോട്ടയം 427,
- തിരുവനന്തപുരം 286,
- പാലക്കാട് 177,
- ആലപ്പുഴ 345,
- കണ്ണൂര്‍ 248,
- പത്തനംതിട്ട 130,
- ഇടുക്കി 86,
- വയനാട് 82,
- കാസര്‍ഗോഡ് 92 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
- എറണാകുളം 15,
- കോഴിക്കോട് 11,
- പത്തനംതിട്ട, കണ്ണൂര്‍ 9 വീതം,
- തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം 4 വീതം,
- കൊല്ലം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം, ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
- തിരുവനന്തപുരം 561,
- കൊല്ലം 622,
- പത്തനംതിട്ട 154,
- ആലപ്പുഴ 397,
- കോട്ടയം 501,
- ഇടുക്കി 54,
- എറണാകുളം 588,
- തൃശൂര്‍ 723,
- പാലക്കാട് 820,
- മലപ്പുറം 497,
- കോഴിക്കോട് 831,
- വയനാട് 117,
- കണ്ണൂര്‍ 625,
- കാസര്‍ഗോഡ് 130 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
ഇതോടെ 70,070 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,61,394 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,023 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,03,218 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 16,805 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1353 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.
- മലപ്പുറം ജില്ലയിലെ ഇരുമ്പിലിയം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), മറക്കര (സബ് വാര്‍ഡ് 1, 11), വാളാഞ്ചേരി മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 27),
- ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ (സബ് വാര്‍ഡ് 7),
- തൃശൂര്‍ ജില്ലയിലെ പനച്ചേരി (19),
- കൊല്ലം ജില്ലയിലെ ഇടമുളയ്ക്കല്‍ (സബ് വാര്‍ഡ് 4),
- കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (7),
- പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര (15, 17) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 599 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)