
മനില: വാംകോ ചുഴലിക്കൊടുങ്കാറ്റ് ദുരന്തം വിതച്ച ഫിലിപ്പീന്‍സില്‍ മരണം 67 ആയി ഉയര്‍ന്നു. കൊടുങ്കാറ്റിനൊപ്പമുണ്ടായ പേമാരിയും മണ്ണിടിച്ചിലുമാണ് വന്‍ ദുരന്തം വിതച്ചത്. മണ്ണിടിച്ചിലില്പ്പെട്ടവരില് 12 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
വെള്ളിയാഴ്ച വീശിയ കൊടുങ്കാറ്റ് കാഗായാന്‍ മേഖല, ലുസോണ്‍ ദ്വീപുകള്‍, തലസ്ഥാനമായ മനില എന്നിവിടങ്ങളിലാണു കൂടുതല്‍ ദുരിതം. കൊടുങ്കാറ്റിനൊപ്പമുള്ള പേമാരി ഇവിടങ്ങളില്‍ പ്രളയത്തിനിടയാക്കി. 26,000 ഭവനങ്ങള്‍ നശിച്ചു. രണ്ടര കോടി ഡോളറിന്റെ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. പട്ടാളവും പോലീസും തീരരക്ഷാസേനയും ദുരന്തനിവാരണത്തിനു നേതൃത്വം നല്കുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)