
വാഷിംഗ്ടണ്‍ ഡിസി: അധികാര കൈമാറ്റം അംഗീകരിക്കുന്ന ജനറല്‍ സര്‍വീസസ് അഡ്മിനിസ്ട്രേഷന് വിഭാഗം (ജിഎസ്എ) ബൈഡന് കമല ഹാരിസ് ടീമിനു അധികാരം കൈമാറണമെന്ന അപേക്ഷയെ എതിര്‍ത്തു. വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കണമെന്നാണ് ആവശ്യം. ജിഎസ്എ ഗവണ്മെന്റില് നിന്നും തെരഞ്ഞെടുപ്പിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭിച്ച ശേഷമേ അധികാര കൈമാറ്റത്തെക്കുറിച്ച് നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്ന് അഡ്മിനിസ്ട്രേറ്റര്‍ എമിലി പറഞ്ഞു.
നിയമ വിധേയമായി മാത്രമേ അഡ്മിനിസ്ട്രേഷന് നടപടികള്‍ കൈകൊള്ളാനാകൂ എന്നാണ് ഔദ്യോഗിക വക്താവ് പ്രതികരിച്ചത്. ഭരണഘടനാപരമായി വിജയിയാരെന്നു പ്രഖ്യാപിച്ചതിനുശേഷം അധികാര കൈമാറ്റത്തിനുള്ള നടപടി ആരംഭിക്കുമെന്ന് ജിഎസ്എ അഡ്മിനിസ്ട്രേറ്റര്‍ എമിലി മര്‍ഫി അറിയിച്ചു. പ്രധാന വാര്‍ത്താചാനലുകള്‍ ശനിയാഴ്ച തന്നെ ബൈഡന്റെ വിജയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാജയം സമ്മതിക്കാന്‍ വിസമ്മതിച്ചിരുന്നു. വോട്ടെടുപ്പില്‍ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പരാതി.
ജിഎസ്എ അധികാര കൈമാറ്റം നിഷേധിച്ചതോടെ ബൈഡന്റെ ട്രാന്‍സിഷ്യല്‍ അംഗങ്ങള്‍ക്ക് ശമ്പളവും, യാത്രാ ബത്തയും ലഭിക്കുന്നതിനും നിയമ തടസമുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)