
ന്യൂഡല്‍ഹി: മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാര തുക ഉടന്‍ അടച്ചു തീര്‍ത്തില്ലെങ്കില്‍ കണ്ടുകെട്ടിയ വസ്തുവകകള്‍ ലേലം ചെയ്യാന്‍ അനുമതി നല്‍കുമെന്ന് ഫ്ളാറ്റ് നിര്‍മാതാക്കളോട് സുപ്രീം കോടതി. നഷ്ടപരിഹാര തുക എങ്ങനെ അടച്ചു തീര്‍ക്കാമെന്ന് നിര്‍ദേശങ്ങള്‍ എഴുതി നല്കാന് നാലാഴ്ചത്തെ സമയം അനുവദിച്ച കോടതി, നഷ്ടപരിഹാര സമിതിയെ പിരിച്ചുവിടണമെന്ന ഫ്ളാറ്റ് നിര്‍മാതാക്കളുടെ ആവശ്യം തള്ളി.
നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനായി നിയോഗിച്ച ജസ്റ്റീസ് ബാലകൃഷ്ണന് നായര്‍ സമിതിയുടെ കാലാവധി ജസ്റ്റീസ് രോഹിന്‍ടണ്‍ നരിമാന് അധ്യക്ഷനായ ബെഞ്ച് നീട്ടിനല്‍കി. കൂടാതെ സമിതിയുടെ ആവശ്യപ്രകാരം മുതിര്‍ന്ന അഭിഭാഷകന് ഗൗരവ് അഗര്‍വാളിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.
കേസ് വീണ്ടും ഡിസംബറില്‍ പരിഗണിക്കും. മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട കേസുകളും കേരളത്തിലെ തീരദേശ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളും ഡിസംബറില്‍ ഒന്നിച്ചു പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)