
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6,820 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.
- തൃശൂര്‍ 900,
- കോഴിക്കോട് 828,
- തിരുവനന്തപുരം 756,
- എറണാകുളം 749,
- ആലപ്പുഴ 660,
- മലപ്പുറം 627,
- കൊല്ലം 523,
- കോട്ടയം 479,
- പാലക്കാട് 372,
- കണ്ണൂര്‍ 329,
- പത്തനംതിട്ട 212,
- കാസര്‍ഗോഡ് 155,
- ഇടുക്കി 116,
- വയനാട് 114 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
26 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
- തിരുവനന്തപുരം കരമന സ്വദേശി പദ്മനാഭ അയ്യര്‍ (81),
- പുളിമാത്ത് സ്വദേശി ഗോപിനാഥന് (65),
- ആനയറ സ്വദേശിനി കെ.ജി. കമലാമ്മ (84),
- പോത്തന്‍കോട് സ്വദേശി കൊച്ചുപെണ്ണ് (84),
- കുളത്തൂര്‍ സ്വദേശി രാജു (68),
- മരിയപുരം സ്വദേശിനി സുധ (65),
- അമരവിള സ്വദേശി കൃഷ്ണന് നായര്‍ (83),
- പേട്ട സ്വദേശി എല്‍. രമേശ് (70),
- പ്രാവച്ചമ്പലം സ്വദേശി അബൂബക്കര്‍ (75),
- കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിവാകരന് (60),
- കൊടുമണ്‍ സ്വദേശി മുഹമ്മദ് കുഞ്ഞ് (78),
- ആലപ്പുഴ അരൂര്‍ സ്വദേശി അഗസ്റ്റിന് (61),
- കുന്നുത്തറ സ്വദേശി കെ. ഭാസ്കരന് (82),
- വടക്കല്‍ സ്വദേശി കെ.ജെ. അലക്സ് കുട്ടി (67),
- എറണാകുളം സ്വദേശിനി വിജയലക്ഷ്മി (74),
- തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ഗോപി (57),
- പെരുങ്കുളങ്ങര സ്വദേശിനി സലീന (73),
- പാലക്കാട് കല്‍പ്പാത്തി സ്വദേശിനി പാര്‍വതി അമ്മ (83),
- മലപ്പുറം കുറ്റിപ്പുറം സ്വദേശിനി മാധവി (80),
- മാമ്പാട് സ്വദേശി ഹംസ (60),
- പൊന്മല സ്വദേശി കുഞ്ഞാളന് (85),
- ചോക്കാട് സ്വദേശിനി പാത്തുമ്മ (75),
- കരുവാരകുണ്ട് സ്വദേശി അബ്ദുള്‍ അസീസ് (84),
- മീനങ്ങാടി സ്വദേശി പൗലോസ് (72),
- കണ്ണൂര്‍ ചാലാട് സ്വദേശി പി.എ. നസീര്‍ (50),
- തളിപ്പറമ്പ് സ്വദേശി അയ്യന് പെരുമാള്‍ (73) എന്നിവരാണ് മരണമടഞ്ഞത്.
ഇതോടെ ആകെ മരണം 1,613 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5,935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
- തൃശൂര്‍ 880,
- കോഴിക്കോട് 805,
- തിരുവനന്തപുരം 596,
- എറണാകുളം 519,
- ആലപ്പുഴ 627,
- മലപ്പുറം 584,
- കൊല്ലം 516,
- കോട്ടയം 475,
- പാലക്കാട് 193,
- കണ്ണൂര്‍ 240,
- പത്തനംതിട്ട 166,
- കാസര്‍ഗോഡ് 146,
- ഇടുക്കി 84,
- വയനാട് 104 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
- തിരുവനന്തപുരം 14,
- എറണാകുളം, തൃശൂര്‍, കോഴിക്കോട് 7 വീതം,
- കണ്ണൂര്‍ 6,
- കാസര്‍ഗോഡ് 5,
- ആലപ്പുഴ 4,
- പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, മലപ്പുറം 2 വീതം,
- വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7,699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
- തിരുവനന്തപുരം 622,
- കൊല്ലം 593,
- പത്തനംതിട്ട 364,
- ആലപ്പുഴ 521,
- കോട്ടയം 480,
- ഇടുക്കി 113,
- എറണാകുളം 1288,
- തൃശൂര്‍ 1032,
- പാലക്കാട് 324,
- മലപ്പുറം 853,
- കോഴിക്കോട് 844,
- വയനാട് 79,
- കണ്ണൂര്‍ 546,
- കാസര്‍ഗോഡ് 40 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
ഇതോടെ 84,087 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,80,650 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,919 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,568 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 21,351 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3011 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 49,22,200 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.
- മലപ്പുറം ജില്ലയിലെ എടാരിക്കോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), ഒതുക്കുങ്ങല്‍ (17, 18), കണ്ണമംഗലം (1, 3, 7, 9, 15, 18),
- തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 9), വെങ്കിടങ്ങ് (6),
- കോട്ടയം ജില്ലയിലെ തലവാഴം (1), പാമ്പാടി (20),
- എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാര്‍ഡ് 7), കുന്നുകര (5),
- ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 11, 19, 24),
- ഇടുക്കി ജില്ലയിലെ ഇടവെട്ടി (1, 11, 13),
- പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)