
മുംബൈ: മഹാരാഷ്ട്രയിലെ കേസുകള്‍ അന്വേഷിക്കുന്നതില്‍ നിന്ന് സി.ബി.ഐയെ വിലക്കി സംസ്ഥാന സര്‍ക്കാര്‍. കേസുകളുടെ അന്വേഷണത്തിന് നല്‍കിയിരുന്ന അനുമതിയാണ് സര്‍ക്കാര്‍ ഇന്നലെ പിന്‍വലിച്ചത്. ടിആര്‍പി കുംഭകോണ കേസില്‍ സി.ബി.ഐ ചൊവ്വാഴ്ച എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ഈ നടപടി. സി.ബി.ഐയ്ക്ക് ഇനി മുതല്‍ ഓരോ കേസിലും പ്രത്യേകം അനുമതി തേടിയശേഷം മാത്രമേ അന്വേഷിക്കാന്‍ കഴിയൂ.
ഡല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബിഷ്മെന്റ് ആക്ടിലെ സെക്ഷന്‍ 6 പ്രകാരമുള്ള അധികാരം വിനിയോഗിക്കുന്നതില്‍ അനുമതി സര്‍ക്കാര്‍ ഉത്തരവിലൂടെ പിന്‍വലിക്കുകയാണെന്ന് ഡെപ്യൂട്ടി സെക്രട്ടറി കൈലാസ് ഗെയ്ക്വാദ് ഉത്തരവില്‍ പറയുന്നു. ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഇക്കാര്യം ഇന്ന് മാധ്യമങ്ങളെ അറിയിച്ചേക്കും.
ലക്നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ടിആര്‍പി കുംഭകോണ കേസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്നീട് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു.
അതേസമയം, പുതിയ ഉത്തരവ് നിലവിലെ കേസുകളെ ബാധിക്കില്ലെന്നാണ് സൂചന. ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം, ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത ടിആര്‍പി കേസ് എന്നിവയെ ബാധിച്ചേക്കില്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)