
തിരുവനന്തപുരം: കോവിഡ് കാലത്ത് സാധനം വാങ്ങാനുള്ള പ്രയാസം പരിഗണിച്ച് അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ വസ്തുക്കളുടെ ഓണ്‍ലൈന്‍ കച്ചവടം തുടങ്ങി സപ്ലൈക്കോ. കോഴിക്കോട്, തൃശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി സപ്ലൈകോ മാള്‍ അടക്കം 21 വില്പനശാലകളില് നിന്നാണ് ആദ്യഘട്ടം ആരംഭിച്ചത്. ഇതിനായി 19 കമ്പനികളെ തെരഞ്ഞെടുത്തു. 5 കിലോമീറ്ററിന് 30 രൂപ ഡെലിവറി ചാര്‍ജ് ഈടാക്കിയാണ് വില്‍പ്പന.
48 സ്ഥാപനങ്ങള്‍ താല്പര്യപത്രം നല്‍കിയിരുന്നു. കമ്പനികളുടെ ആപ്പില്‍ സപ്ലൈകോ വിലയ്ക്കു സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ഓരോ ഓണ്‍ലൈന്‍ കമ്പനിക്കും നിശ്ചിത വില്പനശാലകള് അനുവദിച്ചിട്ടുണ്ട്. 5 കിലോമീറ്ററിനു മുകളിലേക്കുള്ള സര്‍വീസിന് ഓരോ കിലോമീറ്ററിനും നിശ്ചിത തുക ഈടാക്കാമെങ്കിലും പരമാവധി 60 രൂപയേ ഈടാക്കാവൂ എന്നാണ് വ്യവസ്ഥ. കോര്പറേഷന് സാമ്പത്തിക ബാധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു. വില്പനയും പ്രതികരണവും അടിസ്ഥാനമാക്കി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)