
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
- മലപ്പുറം 1024,
- കോഴിക്കോട് 688,
- കൊല്ലം 497,
- തിരുവനന്തപുരം 467,
- എറണാകുളം 391,
- തൃശൂര്‍ 385,
- കണ്ണൂര്‍ 377,
- ആലപ്പുഴ 317,
- പത്തനംതിട്ട 295,
- പാലക്കാട് 285,
- കാസര്‍ഗോഡ് 236,
- കോട്ടയം 231,
- വയനാട് 131,
- ഇടുക്കി 121 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
- തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി പീരുമുഹമ്മദ് (60),
- തിരുവനന്തപുരം സ്വദേശി വിജയകുമാരന്‍ നായര്‍ (72),
- വള്ളംവെട്ടികോണം സ്വദേശി രാജു (45),
- പ്ലാവിലക്കോണം സ്വദേശിനി ശ്രീകുമാരി (58),
- മരിയപുരം സ്വദേശി മോഹനന് (61),
- വിഴിഞ്ഞം സ്വദേശി രാജേഷ് (36),
- ശാന്തിവിള സ്വദേശി വിജയന് (58),
- നളന്ദനട സ്വദേശി രാജേന്ദ്രന് (68),
- പാളയം സ്വദേശിനി സാവിത്രി (60),
- കൊല്ലം ഇരവിപുരം സ്വദേശി ശിവശങ്കരന് (74),
- മരുതാടി സ്വദേശി ശശി (84),
- കൊട്ടാരക്കര സ്വദേശി സോമന് (65),
- കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി നളിനാക്ഷന് (78),
- തിരുവമ്പാടി സ്വദേശിനി സുശീല (46),
- പാലിശേരി സ്വദേശി അശോകന് (58),
- നരിക്കുന്നി സ്വദേശി അബ്ദുള്‍ ഗഫൂര്‍ (49),
- ഏലത്തൂര്‍ സ്വദേശി ബാലകൃഷ്ണന് (82),
- അത്തോളി സ്വദേശിനി ഷീജ (49),
- വടകര സ്വദേശി മൂസ (65),
- ഒളവണ്ണ സ്വദേശി ചന്ദ്രമോഹന് (69),
- മൊയിലോത്തറ സ്വദേശി ഗോപാലന് (75),
- കൊടിയത്തൂര്‍ സ്വദേശിനി സൈനബ (68),
- കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റുഖിയാബി (86),
- ഉദുമ സ്വദേശി കൃഷ്ണന് (84) എന്നിവരാണ് മരണമടഞ്ഞത്.
ഇതോടെ ആകെ മരണം 930 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 195 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4,616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
- മലപ്പുറം 916,
- കോഴിക്കോട് 651,
- കൊല്ലം 477,
- തിരുവനന്തപുരം 349,
- എറണാകുളം 291,
- തൃശൂര്‍ 377,
- കണ്ണൂര്‍ 261,
- ആലപ്പുഴ 306,
- പത്തനംതിട്ട 181,
- പാലക്കാട് 164,
- കാസര്‍ഗോഡ് 218,
- കോട്ടയം 229,
- വയനാട് 126,
- ഇടുക്കി 70 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
- തിരുവനന്തപുരം 15,
- മലപ്പുറം, കണ്ണൂര്‍ 11 വീതം,
- പത്തനംതിട്ട, എറണാകുളം 8 വീതം,
- കൊല്ലം 7,
- കോഴിക്കോട് 6,
- തൃശൂര്‍ 3,
- പാലക്കാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7003 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
- തിരുവനന്തപുരം 1520,
- കൊല്ലം 259,
- പത്തനംതിട്ട 139,
- ആലപ്പുഴ 457,
- കോട്ടയം 375,
- ഇടുക്കി 69,
- എറണാകുളം 707,
- തൃശൂര്‍ 460,
- പാലക്കാട് 407,
- മലപ്പുറം 876,
- കോഴിക്കോട് 1113,
- വയനാട് 129,
- കണ്ണൂര്‍ 387,
- കാസര്‍ഗോഡ് 105 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
ഇതോടെ 90,579 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,67,256 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,71,439 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,42,056 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,383 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4066 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,146 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,029,03 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,11,281 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.
- കാസര്‍ഗോഡ് ജില്ലയിലെ ബെല്ലൂര്‍ (11),
- തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി (16), എരുമപ്പെട്ടി (6),
- കോട്ടയം ജില്ലയിലെ ഈരാട്ടുപേട്ട (3, 6),
- കൊല്ലം ജില്ലയിലെ ഇട്ടിവ (സബ് വാര്‍ഡ് 6),
- കോഴിക്കോട് ജില്ലിയിലെ കോഴിക്കോട് (2 (സബ് വാര്‍ഡ്), 8, 9, 10),
- തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ (6, 9), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (10), മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 721 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)