
ന്യൂഡല്‍ഹി: പ്രധാന് മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം മധ്യപ്രദേശില്‍ നിര്‍മിച്ച 1.75 ലക്ഷം വീടുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരുന്നു ഉദ്ഘാടനം. ഉദ്ഘാടന സമ്മേളനത്തില്‍ അദ്ദേഹം ഗ്വാളിയോര്‍, ധര്, സിങ്കറുളി തുടങ്ങിയ പ്രദേശങ്ങളിലെ ഗുണഭോക്താക്കളോട് സംസാരിച്ചു.
'നിങ്ങളുടെ ഇത്തവണത്തെ ദീപാവലി ആഘോഷം വേറിട്ട അനുഭവമാകും. കൊറോണയുടെ കാലമാണെങ്കിലും നിങ്ങളുടെ പ്രധാന സേവകന് നിങ്ങളോടൊപ്പമുണ്ട്.'- ഉദ്ഘാടന സമ്മേളനത്തില്‍ മോദി പറഞ്ഞു.
മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ , മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്, കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തൊമര്‍, ബിജെപി എം.പി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും പങ്കെടുത്തു.
താന്‍ മധ്യപ്രദേശിലെ ജനങ്ങളുടെ പേരില്‍ പ്രധാനമന്ത്രിയോട് നന്ദി പറയുന്നതായി മുഖ്യമന്ത്രി ചൗഹാന് പറഞ്ഞു. 'പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനം 20 ലക്ഷം വീടുകളില്‍ 17 ലക്ഷത്തിന്റെ പണി പൂര്‍ത്തീകരിച്ചു. എല്ലാവര്ക്കും വീട് എന്നതാണ് പ്രധാനമന്ത്രിയുടെ സ്വപ്നം. അദ്ദേഹത്തിന്റെ അനുഗ്രത്തോടെ അത് സാധിക്കും.'- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)