
കൊച്ചി: പോക്സോ കേസുകളില്‍ ഹൈക്കോടതിയുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു. പാലത്തായി കേസ് ചര്‍ച്ചയായ സാഹചര്യത്തിലാണ് കോടതി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ഹൈക്കോടതിയുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍:
-
സുപ്രിം കോടതിയുടെ നിര്‍ദേശമനുസരിച്ചുള്ള ആശ്രയ കേന്ദ്രങ്ങള്‍ ഒരുക്കുക.
-
വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനം ഏകോപിക്കുന്നതിനായി നോഡല്‍ ഓഫിസറെ ചുമതലപെടുത്തുക.
-
പൊലിസുകാര്‍ക്ക് നോഡല്‍ ഓഫിസര്‍ ആവശ്യമായ പരിശീലനം നല്‍കണം.
-
ഹൈക്കോടതി രജിസ്റ്റാര്‍ നോഡല്‍ ഓഫിസറുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.
-
പൊലിസില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറെയും ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസറെയും നിയമിക്കുന്നത് സര്‍ക്കാര്‍ ആലോചിക്കണം.
-
ഫോറന്‍സിക് ലാബോറട്ടറികളിലുള്ള ഒഴിവുകള്‍ അടിയന്തിരമായി നികത്തണം.
-
കഴിവുള്ളവരെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക.
-
പ്രോസിക്യൂട്ടര്‍ക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ഉറപ്പ് വരുത്തുക.
-
എല്ലാ ജില്ലകളിലും പോക്സോ കേസുകളുടെ മേല്‍നോട്ടത്തിനായി വനിതാ ഐ.പി.എസ് ഓഫിസറെ നിയമിക്കുക.
-
വനിതാ ഐ.പി.എസ് ഓഫിസര്‍ പോക്സോ കേസിലെ അന്വേഷണം വിലയിരുത്തണം.
-
ക്യത്യമായ എല്ലാ തെളിവുകളും ശേഖരിച്ചതായി ഐ.പി.എസ് ഓഫിസര്‍ ഉറപ്പാക്കണം.
-
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്ബ് എല്ലാ തെളിവുകളും ശേഖരിച്ചതായി ഉറപ്പുവരുത്തണം.
-
കെല്‍സയുടെ നേതൃത്വത്തില്‍ പ്രത്യേക അഭിഭാഷകരുടെ പാനലുണ്ടാക്കണം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)