
ലഖ്നൗ: ബാബരി മസ്ജിദ് ഭൂമി കേസിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ നിര്‍മിക്കാനൊരുങ്ങുന്ന പള്ളി ഹിന്ദുത്വര്‍ തകര്‍ത്ത ബാബരി മസ്ജിദിന്റെ അതേ മാതൃകയിലും വലിപ്പത്തിലുമായിരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍. അഞ്ച് ഏക്കറില്‍ പള്ളി, ആശുപത്രി, ലൈബ്രറി, മ്യൂസിയം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് നിര്‍മാണത്തിനായി രൂപീകരിച്ച ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി. അയോധ്യയിലെ ധനിപുര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ നല്കിയ അഞ്ച് ഏക്കര്‍ പ്രദേശത്ത് 15,000 സ്ക്വയര്‍ ഫീറ്റിലാണ് പുതിയ പള്ളി ഉയരുന്നത്.
ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലാ പ്രഫസര്‍ എസ് എം അക്തര്‍ മസ്ജിദ് നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കും. ജാമിയ മിലിയയില്‍ ആക്കിടെക്ചര്‍ വിഭാഗത്തില്‍ പ്രൊഫസറാണ് അക്തര്‍. ഇന്ത്യന്‍ ധാര്‍മികതയും ഇസ്ലാമിന്റെ ചൈതന്യവും ഒത്തൊരുമിക്കുന്നതായിരിക്കും പള്ളിയും ആശുപത്രിയും ലൈബ്രറിയും മ്യൂസിയവും ഉള്‍കൊള്ളുന്ന സമുച്ചയമെന്ന് അക്തര്‍ പറഞ്ഞു.
റിട്ടയേര്‍ഡ് പ്രഫസര്‍ പുഷ്പേഷ് പന്ത് ആയിരിക്കും മ്യൂസിയം നടത്തിപ്പിന്റെ മുഖ്യ ഉപദേഷ്ടാവെന്ന് ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു. മ്യൂസിയത്തിന്റെ നിര്‍മാണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുഷ്പേഷ് പന്ത് നല്‍കിയതായും ഇന്തോ ഇസ്ലാമിക് റിസര്‍ച്ച് സെന്റര്‍ സെക്രട്ടറി അത്താര്‍ ഹുസൈന് കൂട്ടിച്ചേര്‍ത്തു. സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് പള്ളി പണിയുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അയോധ്യയിലെ ധന്നിപൂര്‍ ഗ്രാമത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)