
ന്യൂഡല്‍ഹി: രാജ്യത്ത് 73 ദിവസത്തിനകം കൊവിഡ് വാക്സിന് ലഭ്യമാകുമെന്ന വാര്‍ത്ത വ്യാജമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓക്സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്ര സെനേകയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്സിനായ 'കൊവിഷീല്‍ഡ്' 73 ദിവസത്തിനകം ലഭ്യമായി തുടങ്ങുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിലവില്‍ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്.
73 ദിവസത്തിനകം കൊവിഡ് വാക്സിന് ലഭ്യമാകുമെന്ന വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കി.
വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ലഭ്യത സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ട്വീറ്റില്‍ വ്യക്തമാക്കി. രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് കൊവിഷീല്‍ഡിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്.
We would like to clarify that the current media claim on COVISHIELD's availability in 73 days is misleading.
— SerumInstituteIndia (@SerumInstIndia) August 23, 2020
Phase-3 trials are still underway. We will officially confirm it’s availability.
Read clarification statement here - https://t.co/FvgClzcnHr#SII #COVID19 #LatestNews pic.twitter.com/mQWrqgbzO4
(ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നിരവധി മാധ്യമങ്ങള്‍, (ന്യൂസ് അറ്റ് ഫസ്റ്റ് ഉള്‍പ്പെടെ) ഇന്ന് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു.)
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)