
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യുഎഇ-യില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് മത്സരങ്ങള്‍. ഐപിഎല്ലിന്റെ ചൈനീസ് സ്പോണ്സറെയും മാറ്റില്ല. വിവോ ഐപിഎല്‍ സ്പോണ്‍സറായി തുടരും. ഐപിഎല്‍ ഭരണ സമിതി യോഗത്തിന്റേതാണ് തീരുമാനം.
പകല്‍ മത്സരം ഉച്ചയ്ക്ക് ശേഷം 3:30 ന് തുടങ്ങാനാണ് തീരുമാനം. ഒരു ടീമില്‍ 24 കളിക്കാരെയാണ് ഉള്‍പ്പെടുത്താനാവുക. കോവിഡ് സബ്സ്റ്റിറ്റ്യൂട്ട് സൗകര്യം ടീമുകള്‍ക്ക് ലഭിക്കും. മാര്‍ച്ച് 29 ന് നടത്താനിരുന്ന ഐപിഎല്‍ മത്സരങ്ങളാണ് കോവിഡിനെത്തുടര്‍ന്ന് അനിശ്ചിതമായി നീണ്ടു പോയത്.
ഐപിഎല്ലിനൊപ്പം വനിതകളുടെ ട്വന്റി-20 ടൂര്‍ണമെന്റ് കൂടി നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)