
കൊച്ചി: പേസര്‍ എസ് ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു. അടുത്ത രഞ്ജി സീസണില്‍ ശ്രീശാന്ത് ടീമില്‍ ഉണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. ശാരീരിക ക്ഷമത തെളിയിക്കുക മാത്രമാണ് ഏക കടമ്പയെന്നും കെസിഎ പറയുന്നു.
ഐപിഎല്ലിലെ കോഴ വിവാദത്തെ തുടര്‍ന്ന് 2013-ലാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് വന്നത്. ഏഴ് വര്‍ഷമായി ബിസിസിഐ പിന്നീടത് ചുരുക്കിയിരുന്നു. ഈ സെപ്റ്റംബറില്‍ വിലക്ക് തീരുകയാണ്. ഇതോടെ ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്കെത്തും. അടുത്ത രഞ്ജി സീസണില്‍ കളിക്കും. ഇക്കാര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ ധാരണയായി. പുതിയ പരിശീലകൻ ടിനു യോഹന്നാനുമായി കെസിഎ ഭാരവാഹികള്‍ ഇക്കാര്യം സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ രഞ്ജി ട്രോഫി മത്സരങ്ങള്‍ എന്ന് നടക്കുമെന്നതില്‍ വ്യക്തതയില്ല. എങ്കില്‍പ്പോലും ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ച് പരിശീലനത്തിലേക്ക് കടക്കാനാണ് കെസിഎ-യുടെ തീരുമാനം. സെപ്റ്റംബറില്‍ വിലക്ക് തീരുന്നതോടെ ശ്രീശാന്തിനെയും ക്യാമ്പിലേക്ക് വിളിക്കും. സന്ദീപ് വാര്യര്‍ തമിഴ്നാട്ടിലേക്ക് പോയ സാഹചര്യത്തില്‍ കേരളത്തിന്റെ ബൗളിംഗ് യൂണിറ്റിനെ ശ്രീശാന്താകും നയിക്കുക.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)