
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിസന്ധി രൂക്ഷമായതോടെ സർക്കാരിനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. ബജറ്റിൽ അനുവദിച്ച 70 കോടി നൽകണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബോർഡിലെ മരാമത്ത് പണികൾ നിർത്തി വെച്ചിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമാണെന്നും 200 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്നും പ്രസിഡന്റ് എൻ.വാസു പറഞ്ഞു. ജീവനക്കാരുടെ ആനുകൂല്യങ്ങളേയും ഇത് ബാധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
അതേസമയം, ക്ഷേത്രങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം സർക്കാരിന്റേതാണെന്നും സാമ്പത്തിക പ്രതിസന്ധി ബോർഡിന് താങ്ങാനാവില്ലെന്ന് പ്രസിഡന്റ് എൻ. വാസു കൂട്ടിച്ചേർത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)