
മതിലകം: കൊറോണക്കാലത്തെ ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ സാധാരണക്കാർ ഏക ആശ്രയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുന്നതും ഇതുവഴിയാണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സുമനസുകളുടെ സഹായമാണ് ദുരിതാശ്വാസ നിധിയെ നിലനിർത്തുന്നത്.
നിരവധിപ്പോർ തങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് സംഭാവനകൾ നൽകിവരുന്നുമുണ്ട്. കൊറോണക്കാലത്തെ അതിജീവിക്കാൻ ധനസമാഹരണത്തിനായി ഒരു പുത്തന്‍ ആശയം തന്നെ അവതരിപ്പിച്ചിരിക്കുകയാണ് തൃശ്ശൂരിലെ മതിലകം ഗ്രാമപഞ്ചായത്ത്. നാട്ടുകാര്‍ക്ക് ബിരിയാണി വിതരണം ചെയ്താണ് ഈ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഇ ജി സുരേന്ദ്രനാണ് ഈ ആശയം നടപ്പാക്കിയത്. 100 രൂപ മാത്രം വിലയുള്ള രുചികരമായ കിടിലന്‍ ബിരിയാണിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാകം ചെയ്ത് വിതരണം ചെയ്തത്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് ഒരു ബിരിയാണിക്ക് നൂറു രൂപ നിരക്കില്‍ എത്തിക്കുകയായിരുന്നു. ജനങ്ങളുടെ പൂർണ പിന്തുണ കൂടിയായതോടെ കച്ചവടം പൊടിപൊടിച്ചു.
ഓര്ഡറെടുത്ത ബിരിയാണികള്‍ കമ്മ്യൂണിറ്റി കിച്ചണുമായി സഹകരിക്കുന്ന വാളണ്ടിയര്‍മാര്‍ തന്നെയാണ് സൗജന്യമായി വീടുകളില്‍ എത്തിച്ച് നല്‍കിയത്. 3,000-ത്തിലധികം ആവശ്യക്കാരായതോടെ ഓർഡറെടുക്കൽ നിർത്തിവയ്ക്കേണ്ടതായി വന്നു. പാചകം ചെയ്യാന്‍ ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള പണം നാട്ടുകാരിൽ ചിലർ സംഭാവനയായി നല്‍കിയതോടെ വലിയ പണച്ചെലവില്ലാതെ തന്നെ ബിരിയാണി പാകം ചെയ്യാനായി.
പ്രദേശത്തെ പുരുഷന്മാര് തന്നെ നേരിട്ടായിരുന്നു പാചകം ഏറ്റെടുത്തത്. ബിരിയാണി വിറ്റുകിട്ടിയ തുകയ്ക്കൊപ്പം പഞ്ചായത്തിലെ പതിനേഴു വാർഡുകളിൽ നിന്നായി സമാഹരിച്ച രണ്ടരലക്ഷം രൂപയും പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)