
ന്യൂഡല്‍ഹി: ലോകരാജ്യങ്ങളിലെ വാര്‍ഷിക ജനാധിപത്യ സൂചികയില്‍ 51-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ. ഇന്ന് ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തു വിട്ട പട്ടികയിലാണ് ഇന്ത്യ 51-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രകടനമാണ് ഇന്ത്യയുടേതെന്ന് ഇതിനെ സംബന്ധിച്ച് രാമചന്ദ്ര ഗുഹ ട്വിറ്ററില്‍ പ്രതികരിച്ചു.
ജനങ്ങളുടെ പൗരസ്വാതന്ത്ര്യത്തിന്റെ തകര്‍ച്ച മൂലമാണ് ഇന്ത്യ പിറകിലോട്ട് പോയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. തെരഞ്ഞെടുപ്പ്, ബഹുസ്വരത്വം, പൗര സ്വാതന്ത്രം, സര്‍ക്കാറിന്റെ പ്രവര്‍ത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്കാരം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് സൂചിക കണക്കാക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ പത്ത് സ്ഥാനം താഴേക്കാണ് ജനാധിപത്യ പട്ടിക പ്രകാരം ഇന്ത്യ പോയിരിക്കുന്നത്. സൂചികയില്‍ 2017-ല്‍ 42-ഉം 2018-ല്‍ 41-ഉം ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)