
മൊണാക്കോ: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ അത്ലറ്റ് നിര്‍മല ഷിയോറനിന് 4 വര്‍ഷത്തേക്ക് വിലക്ക്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഉത്തേജക മരുന്ന് കേസുകള്‍ അത്ലറ്റിക് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു) ആണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
2018 ജൂണില്‍ നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നുകളായ ഡ്രോസ്റ്റനോളോന്‍, മെറ്റെനോളോന്‍ എന്നിവയുടെ സാന്നിധ്യം നിര്‍മലയുടെ രക്ത സാമ്പിളുകളില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം അംഗീകരിച്ച നിര്‍മല ഹിയറിങ്ങിന് അഭ്യര്‍ഥിച്ചില്ലെന്നും നടപടി നേരിടാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതായി എഐയു വ്യക്തമാക്കി.
2016 ആഗസ്റ്റ് മുതല്‍ 2018 നവംബര്‍ വരെയുള്ള മത്സരങ്ങളില്‍ അയോഗ്യത കല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ 2017ല്‍ ഇന്ത്യയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ 400 മീറ്ററിലും 4*400 റിലേ മത്സരത്തിലും നിര്‍മല നേടിയ രണ്ടു സ്വര്‍ണ മെഡലുകളും തിരികെ വാങ്ങും. 2016-ലെ റിയോ ഡി ജനീറോ ഒളിംപിക്സിലെ രണ്ട് ഇനങ്ങളിലെ യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്തെങ്കിലും പുറത്താവുകയായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)