
വാട്സാപ്പ് ഗ്രൂപ്പിന്റെ കാര്യത്തില്‍ ഇനി മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. അങ്ങനെ ആരെങ്കിലും വിചാരിച്ചാല്‍ നിങ്ങളെ പരിചയമില്ലാത്ത ഏതെങ്കിലും ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ ഇനിമുതല്‍ കഴിയില്ല. അതിന് നിങ്ങളുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങേണ്ടിവരും. ഇതിലൂടെ താത്പര്യമില്ലെങ്കിലും ഗ്രൂപ്പില്‍ ചേര്‍ത്തയാള്‍ എന്തുകരുതുമെന്ന് കരുതി അതില്‍ തുടരേണ്ട ഗതികേടിന് അവസാനമാകുകയാണ്.
വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ മാറ്റമുള്ളത്. ഇത് ലഭിക്കുന്നതിനായി നിങ്ങള്‍ പ്ലേസ്റ്റോറില്‍ പോയി വാട്സാപ്പ് അപ്ഡേറ്റ് ചെയ്യേണ്ടിവരും. നിലവില്‍ വാട്സാപ്പിന്റെ ചില ബീറ്റ യൂസേഴ്സിനു മാത്രമാണ് ഈ സംവിധാനം ലഭ്യമായിട്ടുള്ളത്. എല്ലാവരുടെയും വാട്സാപ്പില്‍ ഈ സംവിധാനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അപ്ഡേറ്റാവുമെന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് അറിയിച്ചു. അതുവരുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്താലും മതിയാകും.
അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍, വാട്സാപ്പിന്റെ സെറ്റിങ്സില്‍ പോവുകയാണ് വേണ്ടത്. സ്ക്രീനിന്റെ വലതുമൂലയിലുള്ള മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്താല്‍ സെറ്റിങ്സ് ലഭിക്കും. അതില്‍ അക്കൗണ്ട് എന്നതില്‍ ക്ലിക്ക് ചെയ്യുക. പിന്നീട് പ്രൈവസി എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഗ്രൂപ്പ്സ് എന്ന ലിങ്ക് വരും. അതില്‍ ക്ലിക്ക് ചെയ്താല്‍ മൂന്ന് ഓപ്ഷന് കാണാം. എവരിവണ്‍, മൈ കോണ്ടാക്ട്സ്, നോബഡി എന്നിങ്ങനെ. ഇതില്‍ നോബഡി സെലക്ട് ചെയ്യുകയാണ് വേണ്ടത്. ഇതോടെ, നിങ്ങളുടെ അനുമതിയില്ലാതെ ഗ്രൂപ്പില്‍ ചേര്‍ക്കാനാകാതെ വരും. എവരിബഡിയാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ ആര്‍ക്കുവേണമെങ്കിലും ചേര്‍ക്കാവുന്ന രീതി തുടരും. മൈ കോണ്ടാക്ട്സ് ആണെങ്കില്‍ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്കേ ചേര്ക്കാനാവൂ.
നോബഡി സെലക്ട് ചെയ്തുകഴിഞ്ഞാല്‍, ഗ്രൂപ്പില്‍ ചേര്‍ക്കുന്ന അഡ്മിന് നിങ്ങളെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ഇന്‍വൈറ്റ് അയക്കാന്‍ മാത്രമേ സാധിക്കൂ. ഈ ഇന്‍വൈറ്റില്‍ നിന്ന് ഗ്രൂപ്പിന്റെ സ്വഭാവം, അതിലുള്ള അംഗങ്ങള്‍ തുടങ്ങിയവരെയൊക്കെ മനസ്സിലാക്കാനാകും. അതുവഴി ഗ്രൂപ്പില്‍ ചേരണോയെന്ന് സ്വയം തീരുമാനിക്കുകയുമാവാം. ഈ ഇന്‍വൈറ്റ് തന്നെ മൂന്നുദിവസമേ നില്ക്കൂ, അതുകഴിഞ്ഞാല്‍ സ്വാഭാവികമായി ഇനാക്ടീവ് ആകും. പിന്നീട് വീണ്ടും ഇന്‍വൈറ്റ് അയക്കേണ്ടി വരും.
കോണ്ടാക്ട് ലിസ്റ്റിലുള്ള ആര്‍ക്കും ഗ്രൂപ്പില്‍ ചേര്‍ക്കാമെന്നത് സ്വകാര്യതയുടെ ലംഘനമായി വിലയിരുത്തപ്പെട്ടു. അതുകൊണ്ടാണ് അതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഈ സംവിധാനം വാട്സാപ്പ് അവതരിപ്പിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)