
റാന്നി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ പ്രകാശ് ബാബു റിമാന്‍ഡില്‍. ശബരിമല ചിത്തിര ആട്ടവിശേഷ ദിനത്തില്‍ മല കയറാനെത്തിയ സ്ത്രീകളെ തടഞ്ഞതിനായിരുന്നു കേസ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാമ്യം തേടുന്നതിനുവേണ്ടി ഇന്നലെ പമ്പ പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് റാന്നി ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഏപ്രില്‍ 4 വരെയാണ്. അടുത്ത മാസം 12 വരെയാണ് പ്രകാശ് ബാബുവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനിടയില്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഏജന്റ് മുഖേനയേ പത്രിക സമര്‍പ്പിക്കാന്‍ കഴിയൂ.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ സമരപരിപാടികളില്‍ പ്രകാശ് ബാബു ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)