
അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിച്ച ശേഷം തടങ്കലിലുള്ള വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ മോചിപ്പിക്കാമെന്ന ഉപാധിയുമായി പാക്കിസ്ഥാന്. എന്നാല്‍ പാക്ക് ഉപാധിയെ തള്ളിയ ഇന്ത്യ, നയതന്ത്ര ഇടപെടലുകള്‍ ശക്തമാക്കുകയും, എത്രയും വേഗം സുരക്ഷിതമായി വിങ്ങ് കമാന്‍ഡറെ മടക്കി നല്‍കണമെന്ന് ഇന്ത്യ വീണ്ടും നിര്‍ദേശിക്കുകയും ചെയ്തു. അതിനാല്‍ പത്ത് ദിവസത്തിനുള്ളില്‍ അഭിനന്ദന് വര്‍ധമാനെ തിരികെ കൊണ്ട് വരാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
പുല്‍വാമ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം തീര്‍ന്നതിന് ശേഷം വിങ്ങ് കമാന്‍ഡറെ മടക്കി നല്‍കാമെന്ന് ഉപാധിയാണ് പാക്കിസ്ഥാന് ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ നയതന്ത്ര രീതിയില്‍ സൈനീകനെ തിരികെ കൊണ്ട് വരണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. 1949-ലെ ജനീവ കണ്വെന്ഷന് പ്രകാരം വ്യോമസേന പൈലറ്റിനെ പാക്കിസ്ഥാന് മടക്കി തല്കിയേ മതിയാകു. പക്ഷെ സൈനിക കൈമാറ്റത്തിന് ജനീവ കണ്വെന്ഷന് സമയം നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ എത്ര ദിവസം വേണമെങ്കിലും പാക്കിസ്ഥാന് സമയം നീട്ടാം.
1999-ല്‍ കാര്‍ഗില്‍ യുദ്ധസമയത്ത് സാങ്കേതിക തകരാര്‍ മൂലം പാക്കിസ്ഥാനില്‍ അകപ്പെട്ട ഫ്ളൈറ്റ് ലഫ്റ്റനന്റ് കെ.നചികേതയെ എട്ട് ദിവസത്തിന് ശേഷമാണ് പാക്കിസ്ഥാന് വാഗാ അതിര്‍ത്തി വഴി മോചിപ്പിച്ചത്. അതുകൊണ്ട് തന്നെ, അഭിനന്ദന് വര്‍ത്തമാന്റെ മോചനം ഒരാഴ്ച്ച മുതല്‍ പത്ത് ദിവസം വരെ നീളാമെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)