
ശ്രീനഗര്‍: രജൗരി സെക്ടറിലെ നൗഷേരയില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന് യുദ്ധ വിമാനങ്ങളുടെ ബോംബ് ആക്രമണം. ബുധനാഴ്ച രാവിലെ മൂന്ന് യുദ്ധ വിമാനങ്ങളാണ് അതിര്‍ത്തി ലംഘിച്ചത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ വിമാനങ്ങള്‍ മടങ്ങിയെന്നും സൈന്യം അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പത്താന്‍കോട്ട്, ജമ്മു, ശ്രീനഗര്‍, ലേ വിമാനത്താവളങ്ങള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ജമ്മു കശ്മീരില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് രണ്ട് പേര് മരിച്ചു. പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്. മിഗ് 21 വിമാനമാണ് തകര്‍ന്നത്. കശ്മീരിലെ ബുദ്ഗാമില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സംഭവം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)