
തിരുവനന്തപുരം: ശബരിമലയുടെ കാര്യം തീരുമാനിക്കാൻ തന്ത്രിക്ക് അവകാശമുണ്ടെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വീടിൻറെ ഗേറ്റ് അടയ്ക്കുന്നതും തുറക്കുന്നതും എപ്പോഴൊക്കെ വേണമെന്ന് സ്വന്തം ഭാര്യയോട് പറഞ്ഞാൽ മതിയെന്നും കോടിയേരി തന്ത്രിയെ പഠിപ്പിക്കാൻ വരേണ്ടതില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. യുവതീ പ്രവേശനത്തെ തുടർന്ന് നടയടച്ച് പരിഹാരക്രിയ നടത്തിയ ശബരിമല തന്ത്രിയെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായാണ് ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയത്.
ആചാരലംഘനം മുന്നിൽ കണ്ട് രാത്രിയുടെ ഇരുള് മറയാക്കി വേണ്ട സാഹചര്യങ്ങൾ ഒരുക്കി കൊടുത്ത കാപട്യത്തിന്റെ വക്താവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും, വിശ്വാസികളുടെ മാനസികാവസ്ഥ മനസിലാക്കാത്ത മുഖ്യമന്ത്രി ഇതിന്റെ പ്രത്യാഘാതം നേരിടുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)