
ശബരിമല വിഷയത്തില്‍ കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ദുര്‍വാശിയില്ലെന്നും കോടതി വിധി സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും കോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രതിപക്ഷം ദുര്‍വാശി കാണിക്കുകയാണ്. പ്രത്യേക ദിവസങ്ങളില്‍ യുവതി പ്രവേശനം സാധ്യമാകുമോയെന്ന് പരിശോധിക്കുമെന്നും പിണറായി വ്യക്തമാക്കി.
നിയമ വാഴ്ചയുള്ള സംസ്ഥാനത്ത്, ഭരണഘടനാ ഉറപ്പുവരുത്തുന്ന മൗലിക അവകാശങ്ങളെയും സംരക്ഷിക്കുന്ന സര്‍ക്കാറാണുള്ളത്. മൗലികാവകാശമാണ് വിശ്വാസത്തെക്കാള്‍ വലുത്, യുവതീപ്രവേശനം നടപ്പിലാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ സര്‍ക്കാറിന് മുന്നിലില്ല. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ബിജെപിയും കോണ്‍ഗ്രസും എടുത്ത നിലപാടുകള്‍ ഒരു പോലെയായിരുന്നുവെന്നും പിണറായി വ്യക്തമാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)