
തിരുവനന്തപുരം: സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുമെതിരെ വ്യാജ പ്രചരണങ്ങളുടെ ഘോഷയാത്രയാണ് ചിലര്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താലേഖകരോട് പറഞ്ഞു. മണ്ഡല, മകരവിളക്ക് കാലത്ത് 60 ദിവസത്തേക്ക് താത്കാലിക ജീവനക്കാരെ വര്‍ഷങ്ങളായി നിയമിക്കാറുണ്ട്. അതിന് ദേവസ്വംബോര്‍ഡ് നിയമിക്കുന്നത് സി.പി.എം പ്രവര്‍ത്തകരെയല്ല. വര്‍ഷങ്ങളായി കഠിനമായ ഈ ജോലി ചെയ്യാന്‍ സന്നദ്ധരായെത്തുന്നവരെയാണ്.
മുന്‍കാലങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവരാണിവര്‍. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് രാജി വയ്ക്കുന്നുവെന്ന വാര്‍ത്തകളും ഈ വ്യാജ പ്രചരണങ്ങളുടെ ഭാഗമാണ്. പ്രതിസന്ധികളും പ്രശ്നങ്ങളും സധൈര്യം നേരിട്ട് പ്രസിഡന്റ് ബോര്‍ഡിനെ തുടര്‍ന്നും നയിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ഥിരമായി ഈ ജോലി ചെയ്യുന്നവരാണ് എല്ലാ വര്‍ഷവും തുച്ഛവരുമാനം ലഭിക്കുന്ന ജോലിക്കെത്തുന്നത്. കഷ്ടം പിടിച്ച പണിയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)