
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സിപിഎം വിശദീകരണ യോഗം ഇന്ന്. സ്ത്രീ പ്രവേശന വിധിയിലെ സര്‍ക്കാര്‍ നിലപാടിനെതിരെ ജില്ലയില്‍ കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധ പരിപാടികള്‍ നടത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി സിപിഎം എത്തുന്നത്. വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീ അവകാശ സംരക്ഷണ യോഗം എന്ന പേരിലാണ് വിശദീകരണം സംഘടിപ്പിച്ചിരിക്കുന്നത്. പി.കെ ശ്രീമതി എം.പി, ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി പി. സതീദേവി തുടങ്ങിയര്‍ പങ്കെടുക്കും.
സത്രീപ്രവേശന വിധിയെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്റെ വിശദീകരണ യോഗം. സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം സ്ത്രീകളെ ഉള്‍പ്പെടെ രംഗത്തിറക്കി സമരം ശക്തമാക്കുന്നതിനിടെയാണ് അതേ നാണയത്തില്‍ വിശദീകരണവുമായി സിപിഎം എത്തുന്നത്. ശബരിമല വിഷയത്തില്‍ ബിജെപി-യും കോണ്‍ഗ്രസും ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)