
തിരുവനന്തപുരം:എം.ബി.ബി.എസ് പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ പിഴിയുന്നത് അവസാനിപ്പിക്കാന്‍ അടിയന്തര നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല പേരുകള്‍ പറഞ്ഞ് ചില കോളേജുകള്‍ കുട്ടികളില്‍ നിന്ന് ലക്ഷങ്ങള്‍ ഈടാക്കുകയാണ്. ഹയര്‍ ഓപ്ഷന് കിട്ടി കോളേജ് മാറേണ്ടി വരുമ്പോള്‍ അധികമായി വാങ്ങുന്ന ഈ തുകയെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.. പ്രവേശന സമയത്ത് ട്യൂഷന് ഫീസും പ്രവേശന ഫീസും ഒഴികെ മറ്റു ഫീസുകള്‍ ഈടാക്കരുതെന്ന നിബന്ധന കാറ്റില്‍ പറത്തി പല സ്വാശ്രയ കോളേജുകളും തോന്നിയതു പോലെ ഫീസ് ഈടാക്കുന്നുണ്ട്.
ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശവും ലംഘിക്കപ്പെട്ടു. ഇപ്പോഴാകട്ടെ ബാങ്ക് ഗ്യാരണ്ടിക്ക് പകരം തീയതി വച്ച് ഒപ്പിട്ട ചെക്കുകളാണ് വാങ്ങുന്നത്. ഇതും നിയമലംഘനമാണ്. ഇത് അനുവദിക്കരുത്. പാവപ്പെട്ട കുട്ടികളെ ബന്ദികളാക്കുന്നതിന് തുല്യമാണിതെന്നും ചെന്നിത്തല പറഞ്ഞു.സ്വാശ്രയ കോളേജുകളില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ പിഴിയുന്നത് അവസാനിപ്പിക്കാനാണ് ചെന്നിത്തല ആവശ്യപ്പെട്ടത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)