
മലപ്പുറം: മലപ്പുറം കോട്ടക്കുന്ന് പാര്‍ക്കില്‍ കണ്ടത് മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന അല്ലെന്ന് സുരക്ഷാ ജീവനക്കാരന്റെ മൊഴി. ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പത്തനംതിട്ടയില്‍ നിന്നുള്ള അന്വേഷണ സംഘത്തോടാണ് സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ക്കില്‍ എത്തിയത് ജസ്നയല്ലെന്ന് പാര്‍ക്ക് മാനേജരും വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയെ കാണാന്‍ സാധിച്ചിരുന്നില്ല. മെയ് 3-ന് രാവിലെ മുതല്‍ വൈകീട്ട് വരെ കോട്ടക്കുന്ന് പാര്‍ക്കില്‍ കണ്ടത് ജസ്നയാണെന്ന് ചിലര്‍ പറഞ്ഞിരുന്നു. മാര്‍ച്ച് 22-ന് കാണാതായ ജസ്നയെ 44 ദിവസങ്ങള്‍ക്ക് ശേഷം കോട്ടക്കുന്നില്‍ കണ്ടെന്ന് പറയുന്നതില്‍ അസ്വാഭാവികത ഉണ്ടെന്നും നാട്ടുകാര്‍ പറയപ്പെടുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)