
കൊച്ചി: ജസ്നയുടെ തിരോധാനത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. കാട്ടിലും മറ്റും അന്വേഷിച്ചു നടന്നതു കൊണ്ട് കാര്യമില്ലെന്നും അന്വേഷണം കൃത്യമായ സൂചനകളിലേക്ക് നീങ്ങണമെന്നും കോടതി പൊലീസിനോട് നിര്‍ദേശിച്ചു. അവിടെയും ഇവിടെയും വെറുതെ അന്വേഷിച്ചിട്ടു കാര്യമില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ജസ്ന കേസ് സി.ബി.ഐക്ക് വിടണമെന്ന സഹോദരന് ജെയ്സിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ജസ്നയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയതല്ലെന്ന് സര്‍ക്കാറും കോടതിയെ അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണമാണ് നടക്കുന്നത്. ആദ്യം കുറച്ചു മന്ദഗതിയില്‍ ആയിരുന്ന അന്വേഷണം പിന്നീട് ശക്തമായി പുരോഗമിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചത്. ഇതോടൊപ്പം തന്നെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കേസ് ജൂലൈ നാലിന് വീണ്ടും പരിഗണിക്കും. അതോടൊപ്പം സഹോദരന്റെ ഹര്‍ജിയില്‍ സി.ബി.ഐ-ക്ക് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)