
ആലുവ: മോഫിയയുടെ മരണത്തില്‍ സി ഐയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് മാര്‍ച്ച് ആലുവ എസ് പി ഓഫീസിലെത്തും മുമ്പ് പോലീസ് തടഞ്ഞു. ബാരിക്കേഡ് സ്ഥാപിച്ചാണ് മാര്‍ച്ച് പോലീസ് തടഞ്ഞത്. പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. എസ് പി ഓഫീസ് ഉപരോധിക്കാനായിരുന്നു പ്രവര്‍ത്തകരുടെ നീക്കം. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹമാണുള്ളത്. ആലുവ ഈസ്റ്റ് സ്റ്റേഷനും എസ് പി ഓഫീസിനും ഇടയിലായാണ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നത്.
സമരം നടത്തുന്ന ജനപ്രതിനിധികളെ കാണാന്‍ മോഫിയയുടെ മാതാവ് ഇന്ന് രാവിലെ പോലീസ് സ്റ്റേഷനു മുമ്ബിലെത്തിയിരുന്നു. സി ഐ. സി എല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ വ്യക്തമാക്കി. ബെന്നി ബഹനാന് എം പിയും അന്‍വര്‍ സാദത്ത് എം എല്‍ എയും പോലീസ് സ്റ്റേഷനു മുമ്പില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)