
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ഇറങ്ങിത്തിരിച്ച സര്‍ക്കാരിന് തിരിച്ചടി നല്കി നാളെ നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്ന് ശബരിമല തന്ത്രി കണ്ഠര് മോഹനര് പിന്മാറി. റിവ്യൂ ഹര്‍ജി നല്കുന്നതില് തീരുമാനമാകാതെ ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രി പറഞ്ഞു. തന്ത്രിമാരെ കൂടാതെ പന്തളം രാജകുടുംബാംഗങ്ങളുമായും തിങ്കളാഴ്ച മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നു. അതേസമയം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തന്ത്രിമാരും രാജകുടുംബാംഗങ്ങളും താല്പര്യം അറിയിച്ചിട്ടില്ല. സംഭവവികാസങ്ങളില്‍ തങ്ങളുടെ അതൃപ്തി തന്ത്രിമാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിക്കുകയും ചെയ്തു.
സംഘര്‍ഷരഹിതമായി സുപ്രീം കോടതി വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പാര്‍ട്ടി നിലപാടല്ല കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ശബരിമലയെ കുറിച്ചും ഹിന്ദുമതത്തെ കുറിച്ചും അഗാധ പാണ്ഡിത്യമുള്ളവരും മികച്ച പ്രതിച്ഛായയുള്ളവരും ഉള്‍പ്പെടുന്ന കമ്മിഷനെ നിയോഗിച്ച് തര്‍ക്കത്തിന് പരിഹാരം കാണണമെന്ന അഭ്യര്‍ത്ഥനയാണ് കോടതിയില്‍ സ്വീകരിച്ചതെന്നും അത് അംഗീകരിക്കപ്പെട്ടില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)